പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പാസ്റ്റർ ജോൺ ജെബരാജിനെതിരെ പോക്‌സോ കേസ് | John jebaraj pocso case malayalm news

തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ

പ്രാർഥനാ ഹാളിലെ പാസ്റ്റർക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. കോയമ്പത്തൂരിലെ കിംഗ് ജനറേഷൻ പ്രാർഥനാ ഹാളിന്റെ മുഖ്യ ശുശ്രൂഷകനും പ്രദേശത്തെ പ്രധാനിയുമായ 37 കാരനായ ജോൺ ജെബരാജാണ് കേസിൽ പ്രതിയായത്.

പീഡനം, ഭീഷണിപ്പെടുത്തൽ

2024 മെയ് 21-നാണ് ജിഎൻ മിൽസ് ഏരിയയിലെ ജോൺ ജെബരാജിന്റെ വീട്ടിൽ വെച്ച് 17-വും 14-ഉം വയസ്സുള്ള പെൺകുട്ടികൾ പീഡനത്തിനിരയായത്. 17 വയസ്സുകാരി പാസ്റ്ററുടെ ഭാര്യയുടെ പിതാവിന്റെ സംരക്ഷണയിലായിരുന്ന അനാഥ കുട്ടിയായിരുന്നു, 14 വയസ്സുകാരി അയൽവാസിയുമാണ്. കഴിഞ്ഞ വർഷം നടന്ന ഒരു കുടുംബ സമ്മേളനത്തിനിടെയായിരുന്നു ഇരുവരും പീഡിപ്പിക്കപ്പെട്ടത്.

സംഭവം ആരെങ്കിലും അറിയുകയാണെങ്കിൽ ജീവൻകൊല്ലുമെന്ന് ജോൺ ഭീഷണിപ്പെടുത്തിയതായി പെൺകുട്ടികൾ പൊലീസിനോട് മൊഴി നൽകി.

സംഭവം പുറത്ത് വന്നത്

14 വയസ്സുകാരി ഇതുസംബന്ധിച്ച് മാതാപിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്ത് വന്നത്. തുടർന്ന്, പെൺകുട്ടികളുടെ കുടുംബം മാർച്ചിൽ കോയമ്പത്തൂർ സെൻട്രൽ വനിതാ പൊലീസിനെ സമീപിച്ചു.

മാർച്ച് 21 മുതൽ ജോൺ ഒളിവിലാണ്. എന്നാൽ, മാർച്ച് 31-ന് അദ്ദേഹം ചെന്നൈയിൽ ഒരു പ്രാർഥനാ യോഗത്തിനായുള്ള പോസ്റ്റർ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണത്തിന് പുതിയ വഴികൾ ലഭിച്ചു. ഇയാളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിട്ടുണ്ടെന്നാണ് ജില്ലാ പൊലീസ് അറിയിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിലും സജീവം

സുവിശേഷ പ്രഭാഷകനായ ജോൺ ജെബരാജ് സോഷ്യൽ മീഡിയയിലും സജീവമാണ്. യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിലൂടെ സഭയുടെ വിവിധ പരിപാടികളുടെ വിവരങ്ങൾ പങ്കിടുന്നതിനൊപ്പം, നിരവധി അനുയായികളുമുണ്ട്.

പോക്സോ നിയമ പ്രകാരം കേസെടുത്ത ജോൺ ജെബരാജിന്റെ അറസ്റ്റ് ഉടൻ തന്നെ നടക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *